Wednesday 29 August 2012

മരണം ....



           മരണം


"എഴുതി തുടങ്ങിയത് മുഴുവനാക്കാതെ
മടക്കുന്നു ഞാന്‍ ഈ ജീവിത പുസ്തകം
ആദ്യമായി എന്നെ സ്നേഹിച്ച അമ്മ
തന്‍ കണ്ണീര്‍ കാണാതെ പോകുന്നു ഞാന്‍
മിഴി നീരാല്‍ തീര്‍ത്ത കടലില്‍ എന്‍ പാതി
ജീവനെ മുക്കി കൊന്ന പ്രണയിനി
സ്മരിക്കുന്നു നിന്നെ ഒരു വട്ടം കൂടി
ജീവിതത്തിന്‍ ഒഴുക്കില്‍ മുങ്ങിയ എന്‍
കൈകളില്‍ ഒരു മൃദു സ്പര്‍ശം പോലും
പൊഴിക്കാത്ത എന്‍ ദൈവമേ ..
വരുന്നു നിന്‍ അരികില്‍ മരണത്തിന്‍ മഞ്ചലില്‍.!!" 


                                         ദിനില്‍ നായര്‍

Thursday 16 August 2012

ഏഴുതാത്ത കഥകള്‍

                                                       ഏഴുതാത്ത കഥകള്‍
സൂര്യാസ്തമയം കാണാന്‍ ഇന്ന് ഒരുപാട് പേരുണ്ട് ..നന്ദിനി കാര്‍ നിര്‍ത്തി പുറത്തേക്കു ഇറങ്ങി ..മണല്‍ പരപ്പിലൂടെ അവള്‍ മുന്നോട്ട് നീങ്ങി ..ഈ കടപ്പുറം അവളുടെ ജീവിതത്തെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ട് ..കാറ്റില്‍ പറന്നു പോയ ബോള്‍ എടുക്കാനായി ഒരു പെണ്‍കുട്ടി അവളുടെ മുമ്പിലൂടെ ഓടി പോയി ..ബോള്‍ എടുത്തു അവള്‍ തിരിച്ചു അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്  ഓടി ..അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ..അങ്ങനെ ഒന്ന് ചിരിക്കാന്‍ കഴിഞ്ഞെങ്കില്‍ അവള്‍ വെറുതെ ഓര്‍ത്തു ..ആ മണലില്‍ കടലിനെ നോക്കി അവള്‍ വെറുതെ ഇരുന്നു .. "കടലമ്മ കള്ളി " തീരത്ത് എഴുതി വച്ച് അത് തിര വന്നു മാച്ചു കളയുന്നത് കണ്ടു കൈ കൊട്ടി ചിരിക്കുന്ന കുട്ടികള്‍ ...

ഓര്‍മ്മകള്‍ എന്നും നമ്മളെ
കരയിപ്പിക്കും ...തന്‍റെ ആത്മ കഥ തുടങ്ങിയത് ഈ വരികള്‍ എഴുതി കൊണ്ടാണ് ..ആ ആത്മ കഥക്ക് ആണ് ഞാന്‍ നാളെ അവാര്‍ഡ്‌ വാങ്ങാന്‍ പോകുന്നത് ..ജീവിതത്തിലെ വേദനകള്‍ വെള്ള കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ ഒരികല്‍ പോലും ഇത് അവള്‍ പ്രതീക്ഷിചിരുനില്ല ..ഉള്ളില്‍ ഒളിപിച്ചിരുന്ന വേദനകള്‍ കുറച്ചെങ്കിലും പുറത്തു കളയണം ..അത്ര മാത്രം ..തന്‍റെ തന്നെ തിരഞ്ഞെടുപ്പാണോ ..വിധി ആണോ ??..ഇങ്ങനെ ഒരു ജീവിതം തനിക്ക് നീട്ടിയത് ..ഈ കഥ എഴുതികൊണ്ടിരുനപ്പോള്‍ അവള്‍ക്കു പലപ്പോഴും തോന്നി എഴുതുന്നത്‌ മുഴുവന്‍ എന്റെ കാഴ്ചപാടുകള്‍ മാത്രം അല്ലെ  എന്ന് ..ചെറുപ്പത്തില്‍ മുതല്‍ എഴുതാനും വായിക്കാനും അവള്‍ കൂടുതല്‍ താല്പര്യം കാട്ടി  ഇരുന്നു ..സ്കൂളില്‍ അതിനു പ്രോത്സാഹനം കിട്ടി എങ്കിലും വീട്ടില്‍ അച്ഛന്‍ അത് ഇഷ്ടപെട്ടിരുനില്ല ..നിന്‍റെ എഴുത്തും കുത്തും അധികം ആവുന്നുണ്ട്‌ ..നിര്‍ത്തിക്കോ ..നീ എഴുതി ഈ തറവാടിനു ഇനി സല്പേര് ഉണ്ടാകി തരണ്ടാ ....അച്ഛന്റെ കല്പനകള്‍ സ്നേഹത്തോടെ എന്നെ അനുസരിപ്പികുക അത് മാത്രം ആയിരുന്നു അമ്മ എന്നും ചെയ്തത് ..."അച്ഛനെ നിനക്കറിയാലോ ..ഇനി എഴുതാനും പിടിക്കാനും ഒന്നും നില്കണ്ടാ ..ഡിഗ്രി കൂടി കഴിഞ്ഞാല്‍ ആലോചികണം എന്ന് പറഞ്ഞിരിക്കുവാ  അച്ഛന്‍ .നമ്മുടെ തറവാടിനു ചേര്‍ന്ന ഒരു ആലോചന വന്നിട്ടുണ്ട് ..പയ്യന്  ടൌണില്‍ ആണ്  ജോലി .ഗവണ്മെന്റ് ജോലികാരന്‍ ..അമ്മ സന്തോഷത്തോടെ പറഞ്ഞു നിര്‍ത്തി ..

ഒരു തണുത്ത കൈ നന്ദിനിയെ തട്ടി വിളിച്ചു ..അമ്മാ..എന്തെങ്കിലും തന്നു സഹായിക്കു ..ഒരു തമിഴത്തി ..ഒക്കത്ത് ഒരു രണ്ടു വയസുകാരി പെണ്‍കുഞ്ഞും ..


ആ കുട്ടി കടപുറത്തു ഓടി നടക്കുന്ന കുട്ടികളെ നോക്കി ഇരിക്കുന്നു ..ബാഗില്‍ നിന്ന് നന്ദിനി നോട്ട് എടുത്തു കൊടുത്തു ..ഇതില്‍ നിന്ന് കുഞ്ഞിനു ഒരു ബോള്‍ വാങ്ങി കൊടുക്ക്‌ ..തമിഴത്തി തലയാട്ടി ..തമിഴത്തി ബോള്‍ വില്കുന്ന കടയിലേക്ക് നീങ്ങുനതും നോക്കി അവള്‍ ഇരുന്നു ..വിവാഹം ...തന്റെ ജീവിതത്തില്‍ സുഗന്ധം വീശും എന്ന് കരുതിയ ദിനങ്ങള്‍ ..എഴുതണം എന്നുള്ള ആഗ്രഹത്തിന് രമേശ്‌ ആദ്യം ഒന്നും പറഞ്ഞിരുന്നില്ല എങ്കിലും ..തന്റെ ഭാര്യ ഒരു അന്തര്‍മുഖി ആണോ എന്ന് അയാള്‍ സംശയിച്ചു ..ഭര്‍ത്താവിന്‍റെ ഇങ്കിതങ്ങള്‍ അനുസരിച്ച് പെരുമാറാന്‍ കഴിയാതെ വരുമ്പോള്‍ ജീവിതത്തില്‍ താളപിഴകള്‍ വരും എന്ന് മനസിലാകാന്‍ അവള്‍ക്കു അതികം സമയം വേണ്ടി വന്നില്ല ..അവളുടെ മനസു കാണാന്‍ ആരും ഉണ്ടായില്ല ..അച്ഛന്‍ ,അമ്മ,ഭര്‍ത്താവ് ..ആരും ....ജീവിതത്തില്‍ അവള്‍ വീണ്ടും തനിച്ചായി ...ജീവിതത്തിലെ ഒറ്റപെടലുകള്‍ അവളിലെ എഴുത്തുകാരിയെ വളര്‍ത്തി ..അവളുടെ കഥകള്‍ക്ക് വായനകാരായി  ..പ്രശസ്തിയിലേക്ക് ഉയരുമ്പോഴും മനസ് മരിക്കുനത് അവള്‍ അറിഞ്ഞു കൊണ്ടിരുന്നു ...ഇന്ന് തന്‍റെ സൃഷിടിക്കു സാഹിത്യ അക്കാദമി അവാര്‍ഡ്‌ ... ഇരുള്‍ മൂടി തുടങ്ങിയിരിക്കുന്നു ..ആളുകള്‍ പിരിഞ്ഞു തുടങ്ങി ..എഴുതാനുള്ള ഒരു വാസന ദൈവം തന്നു ..പക്ഷെ ജീവിതം എന്ന പുസ്തകത്തില്‍ അവള്‍ക്കു ഒന്നും എഴുതാന്‍ കഴിഞ്ഞില്ല .. മനസ് മരിച്ചു കഴിഞ്ഞാല്‍ പിന്നിടുള്ള ജീവിതം എന്ന് പറയുന്നത് ആര്‍ക്കോ വേണ്ടി ആടുന്ന ആട്ടകഥകള്‍ ആണ് ...

പിറ്റേന്ന് പ്രഭാതം ...reception
കൌണ്ടറിലേക്ക് കമ്മിറ്റികാര്‍ എത്തി ..മാടം റൂമില്‍ ഇല്ലേ?ഫോണ്‍ എടുകുന്നില്ല ..മുകളില്‍ റൂം അകത്തു നിന്ന് ലോക്ക് ചെയ്തിട്ടുണ്ട് ..റൂം തള്ളി തുറന്നു ..
കട്ടിലില്‍ കിടക്കുന്ന നന്ദിനി ...കയ്യില്‍ ഒരു ആല്‍ബം ...ജീവിതത്തിന്റെ ഓര്‍മപെടുത്തലുക്കള്‍ ആണ്  ഫോട്ടോസ് ..
"അതെ ..കുറച്ചു മുമ്പായിരുന്നു ഹാര്‍ട്ട്‌ അറ്റാക്ക്‌ ..വിവരം അറിഞ്ഞു ആളുകള്‍ എത്തി തുടങ്ങുന്നു ..എത്രയും പെട്ടന്ന് എത്താന്‍ നോക്ക് ..ഫോണ്‍ കട്ട്‌ ചെയ്തു കമ്മിറ്റി മെമ്പര്‍ സുധാകരന്‍ കൂടി നില്‍കുന്നവരുടെ അടുത്തേക്ക് നീങ്ങി .."അവരുടെ ആത്മ കഥയില്‍ പറഞ്ഞ പോലെ ജീവിതത്തിലെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞു..അന്തമായ ആകാശത്തിലേക്ക് അവളുടെ സ്വപങ്ങള്‍ക്ക് നിറവും വെളിച്ചവും നല്‍കുന്ന ആ ലോകത്തേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ..ഭൂമിയില്‍ എന്നെ സ്നേഹിച്ച് തോല്പിച്ച എല്ലാവരോടും മാപ്പ് ..
നന്ദിനി അവരുടെ ആത്മ കഥയില്‍  എഴുതി അവസനിപിച്ച ഈ വാക്കുകള്‍ പോലെ ആ ലോകത്ത് അവര്‍ക്ക് സന്തോഷം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ..ഏഷ്യ വിഷന്‍ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ സന്തോഷ്‌ ...


                                                                                             ദിനില്‍ നായര്‍

Thursday 9 August 2012

പ്രണയത്തിന്‍റെ അര്‍ഥം ...


                                                      പ്രണയത്തിന്‍റെ അര്‍ഥം
ഇവിടത്തെ പ്രഭാതത്തിനു നാട്ടിലേക്കാളും തണുപ്പുണ്ട് ..സുധീര്‍ കൈകള്‍ കൂടി തിരുമി ..അങ്ങോടും ഇങ്ങോടും കൂകി കൊണ്ട് പായുന്ന തീവണ്ടികള്‍ ..വേഗം ഈ തിരക്കില്‍ നിന്ന് രക്ഷപെടണം .അവന്‍ പുറത്തേക്കു ഇറങ്ങി ..ചേച്ചിയുടെ വീട് കണ്ടു പിടിക്കാന്‍ അല്‍പ്പം കഷട്പെട്ടു ..ബാഗ്‌ തോളില്‍ നിന്ന് ഇറക്കി വെക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു .."നിന്നോട് ഞാന്‍ പറഞ്ഞതല്ലേ..ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ വരാം എന്ന് ..രമ്യ അവന്‍റെ ബാഗ്‌ എടുത്തു കൊണ്ട് അകത്തുള്ള മുറിയിലേക്ക് പോയി ..നീ ഒന്ന് കുളിച്ചു relax ചെയ്യ് ..ഫുഡ്‌ മേശപുറത്ത്‌ ഉണ്ട് ..എടുത്തു കഴിച്ചോള്..ലീവ് കിട്ടിയില്ല ..എനിക്ക് ഇന്ന് പോകണം..വൈകിട്ട് വരുമ്പോള്‍ ബാക്കി എല്ലാം പറയാം ..ചേച്ചിയുടെ കാര്‍ പുറത്തേക്കു പോകുന്ന ശബ്ദം കുളിക്കാന്‍ കയറുമ്പോള്‍ അവന്‍ കേട്ടു. 

ഒരു നാട്ടിന്‍ പുറത്തുകാരനെ അബരിപിക്കാന്‍ ഉള്ള കാഴ്ചകള്‍ ഈ banglore നഗരത്തില്‍  ഉണ്ട് .ഇതൊന്നും കാണാന്‍ വേണ്ടി അല്ല ഇവിടെ വന്നത് ..കുറച്ചു നാള്‍ ഒന്ന് മാറി നിന്നാല്‍ മോന്‍റെ എല്ലാ വിഷമവും മാറും എന്ന് പറഞ്ഞത് അമ്മ ആയിരുന്നു ..അച്ഛന്റെയും ആഗ്രഹം അത് തന്നെ ..ഒരു പ്രണയം തകര്‍ന്നു എന്ന് കരുതി നീ എന്തിനാ ഇങ്ങനെ സങ്കടപെടുന്നത് ..ഉണ്ണിയും മുകുന്ദനും എല്ലാം മാറി മാറി ചോദിച്ചെങ്കിലും അവരോടു പറയാന്‍ ഒരു മറുപടിയും ഉണ്ടായില്ല ..എല്ലാത്തില്‍ നിന്നും ഉള്ള ഒരു ഒളിച്ചോട്ടം ..വളരെ വില കുറഞ്ഞ ഒരു രക്ഷപെടല്‍ അതായിരുന്നു അവന്‍റെ ഈ യാത്ര ..എന്താണ് എന്റെ മനസ് ഇത്ര പൈങ്കിളി ആയി പോയി ..അല്ലെങ്കില്‍ ആരെങ്കിലും ഇന്നത്തെ കാലത്ത് പ്രണയ നൈരാശ്യം മൂലം ഇങ്ങനെ നാട് വിടുമോ ?കുറെ നാള്‍ ആയി തന്നോട് തന്നെ ചോദിക്കുന ആ ചോദ്യം കണ്ണാടിയില്‍ മുടി ചീകുമ്പോഴും പുറത്തേക്കു വന്നു ..പ്രണയം എന്ന വാക്കിനു എന്തെങ്കിലും അര്‍ഥം ഉണ്ടോ ?..താഴെ ഹാളില്‍ ഭക്ഷണം കഴിച്ചതിനു ശേഷം അവന്‍ ചുമ്മാ ഒന്ന് നടന്നു ..ചേച്ചിയുടെയും അളിയന്റെയും കല്യാണ ഫോട്ടോ ..പ്രണയം എന്ന വികാരം കല്യാണത്തില്‍ എത്തും എന്ന് വീട്ടുകാരെ ആദ്യം പഠിപ്പിച്ചത് ചേച്ചി ആയിരുന്നു.ഒരു ഹിന്ദി കാരന്‍ അമിത് ..ചേച്ചി ഇത് വീട്ടില്‍ പറയുമ്പോള്‍ എന്തായിരുന്നു കോലാഹലം ..ആരുടേയും സമ്മതം ഇല്ലഞ്ഞിട്ടും അവര്‍ വിവാഹം കഴിച്ചു ...അളിയനെ നേരില്‍ കാണുന്നത് കല്യാണം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞാണ് ..ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ..വല്ലപ്പോഴും, ഒക്കെ ആയിരുന്നു നാടിലേക്ക് ഉള്ള വരവ് ചേച്ചിയുടെ അത് ക്രമേണ കുറഞ്ഞു കുറഞ്ഞു ഇപ്പൊ തീരെ ഇല്ലാണ്ടായിരിക്കുന്നു ..

വൈകിട്ട് ചേച്ചി വന്നത് അറിഞ്ഞില്ല ..
ഉറക്കം കഴിഞ്ഞു എഴുനെല്കുമ്പോള്‍ മുന്പില്‍  ചായ ..എടുത്തു കുടിച്ചു കൊണ്ട് പുറത്തേക്കു വന്നു ..tv കണ്ടു കൊണ്ടിരിക്കുന്നു  ചേച്ചി .."ഇന്ന് ഞാന്‍ കുറച്ചു നേരത്തെ പോന്നു ..നീ ഒറ്റക്കല്ലേ ..വന്ന അന്ന് തന്നെ നീ തിരിച്ചു പോയാലോ ?.അവന്‍ ചിരിച്ചു ..നിനക്ക് എന്താടാ പറ്റിയത് ..?സുധീര്‍ മറുപടി ഒന്നും പറഞ്ഞില്ല ..ഞാന്‍ ഒന്നും നിന്നോട് ചോദിച്ചു വിഷമിപികുന്നില്ല ..എങ്കിലും നീ അറിയണം .."പ്രണയം അല്ല ജീവിതം "..ഒരു പ്രണയത്തിന്‍റെ വിജയം എന്ന് പറയുന്നത് വിവാഹം കഴിക്കുന്നതില്‍ അല്ല ..ആ സ്നേഹം ജീവിത കാലം മുഴുവന്‍ നമുക്ക് അനുഭവപെടുംപോഴാണ്....ചിലപ്പോള്‍ അവള്‍ നിന്നോട് ബൈ പറഞ്ഞു പോയതാവാം അല്ലേല്‍ സാഹചര്യങ്ങള്‍  നിങ്ങളെ പിരിയാന്‍ പ്രേരിപിച്ചതാകം ..ഒരിക്കലും  നിന്‍റെ പ്രണയം നശിക്കുന്നില്ല  ..കാരണം ഏതു കാലത്തും നമ്മള്‍ പ്രണയിച്ചു കൊണ്ടിരികുകയാണ് ..ആ സ്നേഹം അനുഭവിക്കുന്നവര്‍ മാത്രമേ മാറുന്നുള്ളൂ ..സ്ത്രീകള്‍.. അവര്‍ പറയുന്ന വാക്കുകള്‍ക്കു ചില സമയങ്ങളില്‍ വലിയ അര്‍ഥങ്ങള്‍ ഉണ്ടാകും ..അവന്‍ ഓര്‍ത്തു .."ഇത്രയും കാലത്തെ നമ്മുടെ സ്നേഹത്തിനു ഇപ്പൊ ഒരു വിലയും ഇല്ലേ ..നീ എന്നോട് കാണിച്ച സ്നേഹം അതെല്ലാം കള്ളത്തരം ആയിരുന്നോ ?.."അല്ല ..എന്‍റെ സ്നേഹം അതില്‍ ഒരു കള്ളത്തരവും ഇല്ല ..പക്ഷെ ഇപ്പൊ ആ സ്നേഹം എനിക്ക് നിന്നോട് ഇല്ല  ..അതെ ..ചേച്ചി പറഞ്ഞത് പോലെ തന്നെ അവരുടെ സ്നേഹം മാറുന്നില്ല ആളുകള്‍ മാത്രമേ മാറുന്നുള്ളൂ "..

ദിവസങ്ങള്‍ കഴിഞ്ഞു പോയി ..ചേച്ചിയോട് ഒരു കാര്യം 
ചോദിക്കണം എന്ന് കരുതിയിട്ട്‌..അളിയന്‍ എവിടെ ?ഇവിടെ ഇല്ലേ ?..ചേച്ചി ഒന്നും മിണ്ടിയില്ല ...ഞാന്‍ ഇറങ്ങുന്നു ..നീ ആ സോഫയില്‍ കിടക്കുന്ന ലെറ്റര്‍ എടുത്തു വായിച്ചു നോക്ക് ...divorce  അനുവദിച്ചു കൊണ്ടുള്ള ഉത്തരവു ആയിരുന്നു അത് ..ചേച്ചിക്ക് എവിടുന്ന് കിട്ടി ഇത്രക്കും ധൈര്യം ?..ഈ സണ്‍‌ഡേ നമുക്ക് ഒരു മാര്യേജ് ഉണ്ട് നീയും വാ ..ചേച്ചി പറഞ്ഞു..അമ്മയും അച്ഛനും അറിഞ്ഞാല്‍ വിഷമിക്കും നീ ഇപ്പൊ ഇത് വീട്ടില്‍ പറയണ്ടാ ..ഞാന്‍ തന്നെ പറഞ്ഞോളാം .ശരി  സുധീര്‍ തലയാട്ടി .
ജീവിത വിജയം നേടില്ല എന്ന് തോന്നുന്ന ബന്ധങ്ങള്‍ പകുതി വഴിയില്‍ ഉപേക്ഷിക്കുന്നതാണ് നല്ലത് ..നൈരാശ്യം എന്ന വാക് ലോപിച്ച് ഇല്ലാണ്ടായിരിക്കുന്നു ..ഇപ്പോള്‍ മനസ്സില്‍ പ്രണയം മാത്രം ..
ഷേവ് ചെയാത്ത താടിക്കും വെട്ടി ഒതുക്കാത്ത മുടിക്കും വിട ..ഇപ്പൊ നീ സുന്ദരന്‍ ആയിടുണ്ടല്ലോ കാറില്‍ ഇരിക്കുമ്പോള്‍ ചേച്ചി പറഞ്ഞു ..അവന്‍ കാറിന്‍റെ കണ്ണാടിയില്‍ നോക്കി വെറുതെ ചിരിച്ചു .

സ്റ്റേജില്‍ 
നില്‍ക്കുന്ന ആളെ എനിക്കറിയാം ..അമിത് ..ചേച്ചിയുടെ ഭര്‍ത്താവ് ..അല്ല എക്സ് husband ..അവന്‍ ചേച്ചിയെ നോക്കി ..ജീവിതം എന്ന് പറയുന്നത് ഒരു ഒഴുക്കാണ് ..അതിനെ ഒരിക്കലും നമുക്ക് നമ്മുടെ ഇഷ്ടത്തിന് തട കെട്ടി നിര്‍ത്താന്‍ കഴിയില്ല ..ആ ഒഴുകിനൊപ്പം നീന്തുക അത്രേ നമുക്ക് ചെയാന്‍ ഉള്ളു ..നീ വാ നമുക്ക് അവരെ പോയി വിഷ് ചെയ്യാം ..എന്തായിരിക്കും യഥാര്‍ത്ഥ    
പ്രണയത്തിന്‍റെ നിറം ?..സുധീറും രമ്യയും മുന്നോട്ടു നടന്നു ...


                                                                                  ദിനില്‍ നായര്‍