Friday 10 May 2013

റിവ്യൂ :- നേരം

                              റിവ്യൂ :- നേരം 

 

നേരം ....നല്ല നേരം !!!!!
 
"ലോക സിനിമ ചരിത്രത്തിൽ പുതുമകൾ ഒന്നും ഇല്ലാത്ത ആദ്യ മലയാള ചിത്രം "നേരം " എന്ന ഫ്ലെക്സ്  ബോർഡ് കണ്ടപ്പോഴേ തോന്നിയിരുന്നുഈ സിനിമയിൽ എന്തെങ്കിലും കാണും എന്ന് . പ്രതീക്ഷ തെറ്റിച്ചില്ല .വളരെ നല്ല ഒരു entertainer  ആണ് ചിത്രം .

അൽഫോൻസ് പുത്രെൻ എന്ന സംവിധായകന്റെ മാത്രം ചിത്രം അല്ല ഇത് .ഈ സിനിമയിൽ സഹകരിച്ചിരിക്കുന്ന എല്ലാവരുടെയും നല്ല നേരം തുടങ്ങാൻ പോകുന്നു എന്ന് ഈ സിനിമ കണ്ടു കഴിയുമ്പോൾ നമുക്ക് തോന്നും .രാജേഷ്‌ മുരുകൻറെ സംഗീതവും ബാക്ക് ഗ്രൌണ്ട് സ്കോറും നന്നായിട്ടുണ്ട് . ടൈറ്റിൽ കാർഡിൽ മുതൽ ഈ സിനിമ  നമ്മളെ രസിപ്പിച്ചു തുടങ്ങും .ഇത് വരെ ഒരു സിനിമയിൽ പോലും കാണാത്ത ഒരു dedication  ഉണ്ട്ഇതിൽ .പറഞ്ഞു അതിന്റെ രസം കളയുന്നില്ല.Action- കോമഡി ഫിലിം എന്ന ലേബലിൽ ആണ് നേരം പുറത്തു വന്നിരിക്കുന്നത് .രചന,എഡിറ്റിംഗ് തുടങ്ങിയവ നിർവഹിച്ചിരിക്കുന്നത് അൽഫോൻസ് തന്നെ ആണ് .സംവിധായകൻ തന്നെ എഡിറ്റർ ആയതിന്റെ ഗുണം സിനിമയിൽ കാണാം .

നിവിൻ പൌളി(മാത്യു ),നസ്രിയ (ജീന) ഇവരുടെ പ്രേമം ,വില്ലാൻ മഹി (വട്ടി രാജാ) പിന്നെ മാത്യു ന്റെ ഫ്രണ്ട് ,രണ്ടു ചെറിയ കള്ളന്മാരും ആണ് ഈ സിനിമയിലെ പ്രഥാന കഥാപാത്രങ്ങൾ .പലപ്പോഴും കണ്ടു പോയ കഥ ആണെങ്കിലും അതിന്റെ അവതരണ മികവാണ് ഈ സിനിമയുടെ വിജയം .
ഷമ്മി തിലകന്റെ പോലീസ്,മനോജ്‌ .കെ .ജയൻ.ഉള്ള കുറച്ചു സമയം കൊണ്ട് ഇവർ രസിപ്പികുന്നുണ്ട് .ജീനയുടെഅപ്പൻ ജോണി  കുട്ടി(ലാലു അലക്സ്‌ ),മാത്യു വിന്റെ അളിയൻ(ജോജോ ),മനോജ്‌ .കെ .ജയന്റെ അനിയൻ  എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലർത്തി.

പോസിറ്റിവ്സ് ഇത് ഒരു കോപ്പി അടി സിനിമ ആണെന്ന് തോന്നുന്നില്ല .അത് തന്നെ ഒരു വലിയ പോസിറ്റിവ് അല്ലെ !!!.സിനിമയുടെ സെക്കന്റ്‌ ഹാഫ്.  പിസ്താ സൊങ്ങ് .സിനിമ കഴിഞ്ഞു ഇറങ്ങുമ്പോൾ ഒരിക്കലും കാശ് പോയി എന്ന നഷ്ട ബോധം തോന്നില്ല .ഡബിൾ മീനിങ്ങ് ഇല്ലാത്ത സംഭാഷണം .
"നമ്മുടെ നല്ല നേരം ..ഒരു നല്ല സിനിമ കാണാം .."


നഗറ്റിവ്:അങ്ങനെ കാര്യം ആയിട്ട് ഒന്നും പറയാൻ ഇല്ല .പൊട്ടി ചിരിപ്പിക്കുന്ന കോമഡി ഒന്നും ഇല്ല .

അൽഫോൻസ് പുത്രന്റെ "നേരം " തെളിഞ്ഞു .

റേറ്റിംഗ് :4/5


                                                                                                  ദിനിൽ നായർ

Tuesday 7 May 2013

റിവ്യൂ -മുംബൈ പോലീസ്

                                                            റിവ്യൂ -മുംബൈ പോലീസ്
 
 
ഈ വര്ഷം മലയാളത്തിൽ ഇറങ്ങിയ  ത്രില്ലെർ ജെനുസിൽ പെട്ട സിനിമകളിൽഒരു  നല്ല ചിത്രം ആണ്  Rosshan  Andrrews സംവിധാനം ചെയ്ത മുംബൈ പോലീസ്.  ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് ബോബി -സഞ്ജയ്‌ ടീം ആണ് .നിര്മാണം നിഷാദ് ഹനീഫ .പേര് സൂചിപ്പിക്കുന്ന പോലെ തന്നെ  ഒരു പോലീസ് സ്റ്റോറി ആണ് ഈ സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്  . എറണാകുളം ACP  ആന്റണി മോസെസ്(പ്രിഥ്വിരാജ്) സുഹൃത്തും മട്ടാഞ്ചേരി ACP ആയിരുന്ന ആര്യൻ ജോണ്‍ ജേക്കബിന്റെ (ജയസൂര്യ )കൊലപാതകം അന്വേഷിക്കുന്നു .ഒടുവിൽപരാതിയ കണ്ടു പിടിക്കുന്ന ആന്റണി ആ വിവരം കമ്മിഷണർ ആയ ഫര്ഹാൻ (രഹമൻ ) വിളിച്ചു പറയുന്നു .പ്രതിയെ കുറിച്ച് പറയുന്നതിന് മുമ്പ്ആന്റണി സഞ്ചരിച്ചു കൊണ്ടിരുന്ന കാർമറിയുന്നു .ആ അപകടത്തിൽ  ആന്റണിയുടെ ഓര്മ നഷ്ടമാകുന്നു.ഓര്മ നഷ്ടപെട്ട ആന്റണി മോസേസ് വീണ്ടും ആ കേസ് അന്വേഷിക്കുന്നതും കുറ്റവാളിയെ കണ്ടെത്തുന്നതും ആണ് മുംബൈ പോലീസ്
 
ബോബി-സഞ്ജയ്‌ എഴുതിയ തിരക്കഥയോട് നീതി പുലര്ത്തി സംവിധയകാൻ .ട്രാഫിക്‌ ,അയാളും ഞാനും തമ്മിൽ തുടങ്ങിയ ചിത്രങ്ങളിൽകണ്ട പോലെ തന്നെപ്രക്ഷേകരെ രണ്ടു മണിക്കൂർഇരുപത്തഞ്ചു മിനിറ്റ് പിടിച്ചിരുത്താൻ അവര്ക്ക് കഴിഞ്ഞു .അതിനു മഹേഷ്‌ നാരായണിന്റെ എഡിറ്റിംഗ് ,ദിവാകാറിന്റെ cinematography എല്ലാംRosshan  Andrrews  നെ ഒരുപാട് സഹായിച്ചിട്ടുണ്ട് .ഏറ്റവും അധികം എടുത്തു പറയേണ്ടത് ആന്റണി മോസേസ് എന്നാ കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രിഥ്വിരാജ് കാണിച്ച ധൈര്യം ആണ് .കുഞ്ചൻ അവതരിപ്പിച്ച സുധാകരൻ എന്ന പോലീസുകാരൻ കുഞ്ചന് ലഭിച്ച ഒരു നല്ല കഥാപാത്രം ആണ് .കേരള സമൂഹം ഈ സിനിമയുടെ ക്ലൈമാക്സ്‌ എങ്ങനെ സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ സിനിമയുടെ ബോക്സ്‌ ഓഫീസ് വിധി .ഒരു നല്ല ത്രില്ലെർ സിനിമ കാണണം എന്ന് ആഗ്രഹം ഉള്ള ആരും ഈ സിനിമ മിസ്സ്‌ ചെയരുത് .

 കുറ്റങ്ങൾ പറയാതെ ഒരു സിനിമയുടെയും റിവ്യൂ എഴുതി നിര്ത്തരുത് എന്നുള്ളതുകൊണ്ട് എഴുതുന്നു .ജയസൂര്യയുടെ കഥാപാത്രത്തെ കൊല്ലാനുള്ള പ്ലാനിങ്ങും അതിനു ഉപയോഗിച്ച തോക്ക് എല്ലാം എവിടുന്ന് ലഭിച്ചു എന്നുള്ളത് ഒക്കെ പെട്ടന്ന് വിശ്വസിക്കാൻ കഴിയില്ല ."നമ്മൾ മലയാളി അല്ലെ ".എങ്കിലും അനാവശ്യമായ ഒരു കഥാപാത്രത്തെ പോലും ഉള്കൊള്ളികാതെ വ്യക്തമായ കഥ ഉള്ള ഒരു സിനിമ മലയാളത്തിനു സമ്മാനിച്ചു എന്ന് മുംബൈ പോലീസ് എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഉറപ്പിക്കാം .

ബോബി-സഞ്ജയ്‌ ഇവരെ ശ്രദ്ധിച്ച് തുടങ്ങാം ..വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമായി ഇവർമലയാള സിനിമയിൽ വരും കാലങ്ങളിൽ നിറഞ്ഞു നില്ക്കും ..  
                                                       
                                                                                   ദിനിൽ നായർ                        
                                                                                                                                                                                    
 


Sunday 27 January 2013

നിരപരാധി



                                                        നിരപരാധി



 അവന്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു.
കൈ കൊണ്ട് ആ വിയര്‍പ്പ് തുടച്ചു കളഞ്ഞു .
അല്ലെങ്കിലും ഈ നേരം തെറ്റിയ നേരത്ത് പോകണ്ടാ  എന്ന് എല്ലാവരും പറഞ്ഞതാണ് .
അവരുടെ ഒന്നും വാക്ക് കേള്‍ക്കാതെ സ്വയം ഇറങ്ങി തിരിച്ചതല്ലേ .
വരുന്നിടത്ത് വച്ചു കാണാം .ഏതെങ്കിലും വാഹനം വരാതിരിക്കില്ല .
അയാള്‍ റോഡിലേക്ക് ഇറങ്ങി നിന്നു.


ദൂരെ നിന്നു ഒരു വെളിച്ചം അടുത്തേക്ക് വന്നു കൊണ്ടിരുന്നു .
അതൊരു ബസ്‌ ആവണേ!.അതെ ബസ്‌ തന്നെ .അയാള്‍ മനസ്സില്‍ പറഞ്ഞു .വലിയ ഒരു ശബ്ദത്തോടെ ബസ്‌ നിന്നു .വിജനമായ ബസ്‌ .
യാത്രക്കാരനായി ഞാന്‍ മാത്രം .
ആളുകള്‍ ഒന്നും ഇല്ലാതെ എന്തിനാണ് ഈ ബസ്‌ ഇങ്ങനെ ഓടിക്കുന്നത്.
കറുത്തിരുണ്ട കൈ അയാളെ തോണ്ടി വിളിച്ചു ."ടിക്കറ്റ്‌".


കാറ്റു  അടിച്ചു  അയാള്‍ പതുക്കെ മയങ്ങി തുടങ്ങി .
കുറെ നിമിഷങ്ങള്‍ക്ക് ശേഷം അയാള്‍ കണ്ണ് തുറന്നു .
ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞോ ?ഇത് ഇതാണ് സ്ഥലം .
അയാള്‍ കണ്ണുകള്‍ വിടര്‍ത്തി പുറത്തേക്കു നോക്കി .

ബസില്‍ നിന്നും ചാടി ഇറങ്ങി .പേടിപ്പിക്കുന ഒരു ഇരുട്ട് അവിടെ നിറഞ്ഞു കിടന്നിരുന്നു 
വഴി വിളക്കുകള്‍ അയാളെ നോക്കി കൊഞ്ഞനം കുത്തി .
ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്അയാള്‍ മുന്നോട്ടു നടന്നു .
അയാളുടെ ഉള്ളില്‍ ഭയം തിളച്ചു പൊങ്ങി കൊണ്ടിരുന്നു .
വഴിയില്‍ കിടന്ന ഒരു കുപ്പി അവന്‍ ദൂരേക്ക് തട്ടി തെറിപ്പിച്ചു
തളം കെട്ടി നിന്നിരുന്ന നിശബ്ദതയെ മുറിച്ചു കൊണ്ട് ആ കുപ്പി ദൂരേക്ക്‌ തെറിച്ചു വീണു .


മുല്ലപ്പൂവിന്റെ മണം അവന്റെ മൂക്കില്‍ വന്നടിച്ചു 
ചുറ്റും നോക്കി എങ്കിലും ആരെയും കണ്ടില്ല .
വഴി അരികത്തുള്ള കടയില്‍ നിന്ന്
 ഒരു മനുഷ്യ രൂപം തന്റെ നേര്‍ക്ക്‌ നടന്നു വരുന്നത്
പോലെ തോന്നി അവന്.
ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ അവന്‍ ചോദിച്ചു .
"ആരാണ് അത്" ?
മറുപടി ഒന്നും ഉണ്ടായില്ല .കുപ്പി വളകളുടെ ശബ്ദം അടുത്തടുത്ത്‌ വന്നു കൊണ്ടിരുന്നു .
"ചേട്ടന്‍, ഈ സമയത്ത് എവിടെ പോകുന്നു .വാ ചേട്ടാ ..എന്‍റെ കൂടെ വരൂ .
"ചായം തേച്ച ചുണ്ടുകള്‍ സംസാരിക്കാന്‍ തുടങ്ങി.
 "ഇല്ല എനിക്ക് താല്പര്യം ഇല്ല ".അവന്‍ മറുപടി പറഞ്ഞു .
അവള്‍ അത് കേള്‍ക്കാത്ത മട്ടില്‍ അവന്‍റെ കൈയില്‍ കടന്നു പിടിച്ചു .
ഒരു പിഞ്ചു കുഞ്ഞിനെ പോലെ അവന്‍ കുതറി മാറാന്‍ നോക്കി
 എങ്കിലും പരാജയപെട്ടു ."ഞാന്‍ പോലീസില്‍ പറയും .മാറുന്നതാണ് നിങ്ങള്‍ക്ക് നല്ലത്" .
അവന്‍ ദേഷ്യത്തോടെ പറഞ്ഞു ."പോലീസോ..അവള്‍ പുച്ഛത്തോടെ വായില്‍ കിടന്ന മുറുക്കാന്‍ നീട്ടി തുപ്പി .
എന്നിട്ട് അവളുടെ ബാഗില്‍ നിന്ന് ഒരു തൊപ്പി എടുത്തു തലയില്‍ വച്ചു.
ഒരു പോലീസുകാരന്റെ തൊപ്പി .
അവന്‍ എന്തോ പറയാന്‍ വന്നെങ്കിലുംഅത് തൊണ്ടക്കും ചുണ്ടിനും ഇടയില്‍ കുടുങ്ങി മരിച്ചു .
 
അവളുടെ കൈ തട്ടി മാറ്റി കൊണ്ട് അവന്‍ മുന്നോട്ടു ഓടി
.കുറ ദൂരത്തേക്കു അവന്‍ ഓടി .ആ ഓട്ടം അവനെ ക്ഷീണിപ്പിച്ചു .
അരികില്‍ കണ്ട ഒരു പോസ്റ്റില്‍ അവന്‍ ചാരി ഇരുന്നു .കണ്ണുകള്‍ പതുക്കെ അടച്ചു .കൈയില്‍ ഇരുന്ന കവര്‍ അവന്‍ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു .
കിതപ്പ് കുറഞ്ഞപ്പോള്‍ അവന്‍ വീണ്ടും മുന്നോട്ടു നടക്കാന്‍  തുടങ്ങി.ആരൊക്കയൊ തന്നെ  പിന്തുടരുന്നുണ്ടെന്ന് അവന്‍റെ മനസ് പറഞ്ഞു .
തലങ്ങും വിലങ്ങും അവന്‍ നോക്കി എങ്കിലും ആരെയും കണ്ടില്ല നടത്തത്തിന്റെ വേഗതകൂട്ടി .
അവന്‍റെ മുന്നിലേക്ക്‌ ഒരു വാഹനം പാഞ്ഞു വന്നു നിന്നു.
അതില്‍ നിന്നു കുറച്ചുപേര്‍ പുറത്തേക്കു ഇറങ്ങി .
എല്ലാവരും മുഖം മറച്ചിരുന്നു .ഒരു വേട്ടപട്ടിയുടെ ശൌര്യത്തോടെ അവര്‍ മുന്നോട്ട് ആഞ്ഞു .
അവരുടെ കൈകളിലെ വാളുകള്‍ തിളങ്ങി .
അവന്‍ പുറകോട്ടു ഓടാന്‍ ശ്രമിച്ചു .അപ്പോഴേക്കും അവന്‍റെ പുറത്തും കഴുത്തിലും വാളുകള്‍ ചിത്രം വരച്ചു ..രക്തം കൊണ്ടുള്ള ചിത്രങ്ങള്‍  .

 
ഉറക്കെ ഒന്ന് കരയാന്‍ പോലും കഴിയാതെ അവന്‍ താഴേക്കു  മറിഞ്ഞു വീണു .അവന്‍ മാറോട് അടക്കി പിടിച്ചിരുന്ന കവര്‍ അവരില്‍ ഒരാള്‍  കയ്യിലെടുത്തു ഒരു കുട്ടിയുടുപ്പും സാരിയും .
അയാള്‍ വേറെ എന്തോ അതില്‍ തിരഞ്ഞു .
ദേഷ്യത്തോടെ ആ കവര്‍ താഴേക്കെറിഞ്ഞു .അയാളുടെ ഫോണ്‍ ചിലച്ചു .


"കഴിഞ്ഞു .പക്ഷെ പറഞ്ഞ സാധനം കാണുന്നില്ല ".
നിങ്ങള്‍ എന്താ ഈ പറയുന്നത് .അപ്പൊ ഇതാരാണ് ?"
അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു .അവര് പറഞ്ഞ ആള്‍ ഇതല്ല .നമുക്ക് ആള് മാറി വേഗം ഇവിടെന്നു  പോകണം .
അയാളും കൂട്ടാളികളും വാഹനത്തിന്‍റെ അടുത്തേക്ക് ഓടി .


അച്ഛന്‍ ഇങ്ങോട് വരട്ടെ ".നമുക്ക് അച്ഛനെ ശരിയാക്കാം അല്ലെ മോളെ ".
സുധ മകളെ എടുത്തു ഉമ്മ വച്ചു.
ഫോണ്‍ ബെല്‍ അടിച്ചു കൊണ്ടിരുന്നു .
സുധ കുട്ടിയെ തൊട്ടിലില്‍ കിടത്തിയിട്ട് ഫോണ്‍ എടുത്തു .
"ഹലോ .ആാ ..സുധീരേട്ടന്‍ ആണോ .എന്താ ഈ നേരത്ത്
രമേശ്‌ ഏട്ടന്‍ അവിടെന്നു പോന്നില്ലേ ?.
ഇത് വരെ ഇവിടെ എത്തിയിട്ടില്ല "
എന്താ ചേട്ടാ ..എന്താ ?രമേശ്‌ എട്ടന് എന്താ പറ്റിയത് .
അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു ."
ഒന്നുമില്ല ചെറിയ ഒരു അപകടം .
ഞാന്‍ ഇപ്പൊ തന്നെ അങ്ങോടു വരാം .നീ വിഷമിക്കാതെ ഇരിക്ക് .
ഫോണ്‍ കട്ട്‌ ആയി .


തൊട്ടിലില്‍ കിടന്ന് ആ കുഞ്ഞ് അമ്മയെ നോക്കി കൈകള്‍ കൊട്ടി ചിരിച്ചു കൊണ്ടിരുന്നു .

                                                                                               ദിനില്‍ നായര്‍






Tuesday 8 January 2013

റിവ്യൂ :-അന്നയും റസൂലും

റിവ്യൂ :-അന്നയും റസൂലും 
 
രാജീവ്‌ രവിയുടെ സംവിധാനത്തില്‍ പുറത്തു വന്ന അന്നയും റസൂലും ഒരു പ്രണയ കാവ്യം ആണ് എന്ന് നമുക്ക് തീര്‍ത്തു പറയാം .എല്ലാ പ്രണയ കഥയിലും ഉള്ള പോലെ പ്രണയം ,വിരഹം മരണം ഇതൊക്കെ തന്നെ ആണ് ഈ സിനിമയുടെയും കഥ .പക്ഷെ ഈ സിനിമ  നമുക്ക് പ്രിയപെട്ടതാവുന്നത് രാജീവ്‌ രവി എന്നാ സംവിധായകന്റെ മികവില്‍ ആണ് .

സണ്ണി wayne അവതരിപ്പിക്കുന്ന  കഥാപാത്രത്തിന്റെ കണ്ണിലൂടെ ആണ് അന്നയുടെയും റസൂല്‍ന്റെയും  കഥ തുടങ്ങുന്നത് .റസൂല്‍ എന്നാ കഥാപാത്രം അവതരിപ്പിച്ചത് ഫഹദ് ഫാസില്‍ ആണോ എന്ന് സംശയിച്ചു പോകും .അത്രയും തന്മയത്തത്തോടെ ഫഹദ് ഫാസില്‍ റസൂല്‍ ആയി മാറി .കൂടുതല്‍ ആയി ഒന്നും സംസാരിക്കാതെ തന്നെ അന്ന(ആന്ടിയ) നമ്മുടെ മനസിലേക്ക് ആഴ്നിറങ്ങും . അവളുടെ ദുഖവും  പ്രണയവും എല്ലാം നമ്മളെ അവളിലേക്ക്‌ അടുപ്പിക്കും .ഈ സിനിമയില്‍ ഏറ്റവും മനോഹരം ആയിരിക്കുന്നത് എല്ലാ കഥാപാത്രങ്ങള്‍ക്കും  അവരുടെതായ ഒരു വ്യക്തിത്തം ഉണ്ട് ..ബോട്ടില്‍ യാത്ര ചെയുന്നവരും എല്ലാവരും ..ആരെയും നമുക്ക് മറക്കാന്‍ പറ്റില്ല ..
 
അന്നയും റസൂലും സിനിമ എന്നതില്‍ കൂടുതല്‍ ഒരു ജീവിത അനുഭവം ആകുനത്തിനു സന്തോഷ്‌ എച്ചിക്കാനത്തിന്റെ തിരകഥ വളരെ അധികം സഹായിച്ചിട്ടുണ്ട് .ടാക്സി ഡ്രൈവര്‍ ആയ രസൂലിന്റെ സുഹൃത്തുക്കള്‍ ആയി അഭിനയിച്ച ഷൈന്‍ ടോം ചാക്കോ (അബു),കോള്‍,അബുവിന്റെ ഭാര്യ എല്ലാവരും അവരവരുടെ കഥാപാത്രങ്ങളെ ഭംഗി ആക്കി .രസൂലിന്റെ സഹോദരന്‍ ആയി ആഷിഖ് അബു അഭിനയിച്ചിരിക്കുന്നു .പാസ്‌ പോര്ടിനു വേണ്ടി പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുന്ന ആഷിഖ് അബുവിന്റെ കഥാപാത്രത്തിലൂടെ ചിലതൊക്കെ പറയാതെ പറയുന്നുണ്ട് സംവിധായകന്‍ .മധു നീലകണ്ടന്റെ ക്യാമറയെ എത്ര പ്രശംസിച്ചാലും മതി ആവില്ല .കൊച്ചിയെ  ഇത്ര ,മനോഹരമായി  വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല .ദ്രശ്യങ്ങള്‍ കൊണ്ടാണ് ഈ സിനിമ കൂടുതലായി നമ്മളോട് സംവതിക്കുന്നത് .

ഈ സിനിമയിലെ പാടുകള്‍ എല്ലാം കഥയോട് ചേര്‍ന്ന് നില്‍ക്കുന്നു .ഇപ്പോള്‍ ഉള്ള സിനിമ പാടുകളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു ഇതിലെ ഗാനങ്ങള്‍ .ഈ സിനിമയ്ക്കു മൂന്നു മണിക്കൂര്‍ നമ്മളെ പിടിച്ചിരുത്താന്‍   കഴിയുമോ  എന്ന് സംശയം ഉണ്ട് .മന്ത ഗതിയിലുള്ള കഥയുടെ പോക്ക് ചിലപ്പോള്‍ നമ്മളെ മുഷിപ്പിക്കും . ന്യൂ generation  എന്നും പറഞ്ഞു മലയാളികള്‍ കണ്ടു കൊണ്ടിരുന്ന സിനിമയ്ക്കു എതിരെ പിടിച്ച ഒരു കണ്ണാടി ആണ് അന്നയും റസൂലും .അത് കൊണ്ട് തന്നെ ഇത് മലയാളികള്‍ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടു തന്നെ അറിയണം .

 രാജീവ്‌ രവി എന്ന സംവിധായകനെ അടയാള പെടുത്തുന്നു അന്നയും റസൂലും ..ഈ സിനിമ കാണാതിരിക്കരുത് ..ഇത് എന്റെ മാത്രം അഭിപ്രായം  ആണ് ..
Rating :4/5
വാല്‍കഷ്ണം :അന്നയും റസൂലും പരസ്പരം കെട്ടി പിടിക്കുന്ന ഒരു രംഗത്തില്‍ theatril  കേട്ട ഒരു കമന്റ്‌ ."അയ്യോ ചേട്ടാ നാണം ആവുന്നു ..ഇപ്പൊ വേണ്ടാ ".ഇങ്ങനെ കമന്റ്‌ പറയുന്ന സമൂഹത്തെ തോല്‍പ്പിക്കാന്‍ അന്നക്കും റസൂലിനും കഴിയട്ടെ ..!!

 
                                                             ദിനില്‍ നായര്‍